The post ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിച്ച് ഭക്തൻ!! വിവാഹം നടക്കാത്തതിനാലുള്ള പ്രതിഷേധം first appeared on Press Link.
]]>കഴിഞ്ഞ ദിവസം ദര്‍ശനത്തിന് എത്തിയ ഭക്തരാണ് ശിവലിംഗം മോഷണം പോയ കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിനിടെ പ്രതി ഛോട്ടുവിനെ പൊലീസ് പിടികൂടി. മോഷ്ടിച്ച ശിവലിംഗവും പൊലീസ് കണ്ടെടുത്തു.
സാവന്‍ മാസത്തില്‍ തന്റെ വിവാഹം നടക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടും വിവാഹം നടക്കാത്തതിനാലുള്ള മനോവിഷമത്തിലാണ് ശിവലിംഗം മോഷ്ടിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
The post ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിച്ച് ഭക്തൻ!! വിവാഹം നടക്കാത്തതിനാലുള്ള പ്രതിഷേധം first appeared on Press Link.
]]>The post മകളും മകനും സന്യാസ ജീവിതം തിരഞ്ഞെടുത്തു; കോടികൾ ഉപേക്ഷിച്ച് മക്കളുടെ പാത പിന്തുടർന്നു മാതാപിതാക്കളും! first appeared on Press Link.
]]>അഞ്ചു വർഷങ്ങൾക്കു മുമ്പ്, 12 വയസുള്ളപ്പോഴാണ് ഇവരുടെ മകൻ ഭാഗ്യരത്ന വിജയ്ജി സന്യാസ ജീവിതം തിരഞ്ഞെടുത്തത്. ഇന്ന് ഭവ്യ ഷാ എന്നാണ് വിജയ്ജി അറിയപ്പെടുന്നത്. ചേച്ചി സന്യസ ജീവിതം തിരഞ്ഞെടുത്തതായിരുന്നു അനിയനെ സ്വാധീനിച്ചത്. ഏകദേശം ഒരു ദശകം മുമ്പാണ് ഷാ ദമ്പതികളുടെ മകൻ സന്യാസ ജീവിതം തിരഞ്ഞെടുത്തത്. സമ്പത്തിന്റെ ലോകത്ത് ജനിച്ചു വളർന്ന രണ്ട് മക്കളും ചെറുപ്രായത്തിൽ തന്നെ ദീക്ഷ തിരഞ്ഞെടുത്തത് മാതാപിതാക്കളെ വേദനിപ്പിച്ചിരിക്കാം. ഇതാകാം ഇവരെയും മക്കളുടെ പാതയിൽ നയിച്ചതെന്നാണു വിലയിരുത്തൽ. ഷായുടെ മകൻ ഭാഗ്യരത്ന തന്റെ ദീക്ഷ ചടങ്ങിന് ഫെരാരിയിൽ ആയിരുന്നു എത്തിയത്. മാതാപിതാക്കളായ ദിപേഷും പിക്കയും ഇതേ ആവശ്യത്തിനായി ജാഗ്വറിൽ എത്തി. സൂറത്തിലെ ഏറ്റവും വിജയകരമായ വജ്രവ്യാപാരികളിൽ ഒരാളാണ് ദിപേഷ് ഷാ. പ്രതിവർഷം 15 കോടിയിലധികം രൂപ വിറ്റുവരവുള്ള സ്ഥാപനത്തിന്റെ ഉടമയായിരുന്നു ഇദ്ദേഹം. ഇവരാണ് തങ്ങളുടെ ഭൗതിക സമ്പത്തും, ആഡംബര ജീവിതവും ഉപേക്ഷിച്ച് സന്യാസികളാകുന്നത്. സന്യാസത്തിന് തയ്യാറെടുക്കുന്ന ദിനേശ് ഷാ ഇതിനകം 350 കിലോമീറ്റർ നടന്നപ്പോൾ പിക്ക വനിതാ സന്യാസിമാർക്കൊപ്പം 500 കിലോമീറ്റർ പിന്നിട്ടു.
എന്റെ മകൾ ദീക്ഷ എടുത്തപ്പോൾ, എന്നെങ്കിലും അവളുടെ പാത പിന്തുടരാൻ ഞങ്ങളും ആഗ്രഹിച്ചു. ഞാൻ സമ്പത്തും വിജയവും സമ്പാദിച്ചു, പക്ഷേ ആത്യന്തികമായ സമാധാനത്തിനും സന്തോഷത്തിനുമുള്ള അന്വേഷണം ഒരിക്കലും അവസാനിച്ചില്ലെന്നു ദീപേഷ് ഷാ പറഞ്ഞു.
ദീപേഷിന്റെ കുടുംബത്തിന് ആത്മീയതയിൽ വലിയ പാരമ്പര്യമുണ്ട്. ദീപേഷിന്റെ പിതാവ് പ്രവീൺ വൻതോതിൽ ശർക്കര, പഞ്ചസാര വ്യാപാരം നടത്തിയിരുന്ന വ്യക്തിയാണ്. ജൈന സന്യാസികളുമായി സംവദിക്കുന്നതിനും അടുക്കുന്നതിനുമാണ് ഇദ്ദേഹം സൂറത്തിലേയ്ക്ക് താമസം മാറ്റിയത്. ഷാ കുടുംബത്തിന് അവരുടെ ആത്മീയ യാത്രയിൽ അർപ്പിതമായ ചരിത്രമുണ്ടെന്നു സാരം.
The post മകളും മകനും സന്യാസ ജീവിതം തിരഞ്ഞെടുത്തു; കോടികൾ ഉപേക്ഷിച്ച് മക്കളുടെ പാത പിന്തുടർന്നു മാതാപിതാക്കളും! first appeared on Press Link.
]]>The post സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ 3 വര്‍ഷം തടവ് first appeared on Press Link.
]]>സിനിമ പകര്‍ത്തിപ്രദര്‍ശിപ്പിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും നിര്‍മാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. സിനിമാശാലകളില്‍ ഫോണിലൂടെ സിനിമ പകര്‍ത്തുന്നവര്‍ക്കുള്‍പ്പെടെ ഇതു ബാധകമാവും. പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് മാത്രം കാണാവുന്ന എ സര്‍ട്ടിഫിക്കറ്റും എല്ലാവര്‍ക്കും കാണാവുന്ന യു സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനൊപ്പം യുഎ കാറ്റഗറിയില്‍ ഏഴ്+, 13+, 16+ എന്നിങ്ങനെ വിവിധ പ്രായക്കാര്‍ക്ക് കാണാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 10 വര്‍ഷം എന്നതിനു പകരം എന്നത്തേക്കുമാക്കുന്നതാണ് മറ്റൊരു ഭേദഗതി. സിനിമ ലൈസന്‍സിങ് ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും പകര്‍പ്പുകള്‍ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് രാജ്യസഭയില്‍ ബില്ലവതരിപ്പിച്ച് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. പകര്‍പ്പവകാശ ലംഘനത്തിലൂടെ സിനിമാമേഖലയ്ക്ക് ഓരോ വര്‍ഷവും 20,000 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി.) സ്വയംഭരണ സ്ഥാപനമായി തുടരും. സെന്‍സര്‍ബോര്‍ഡ് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചാല്‍ ട്രിബ്യൂണലിനെ സമീപിക്കാവുന്ന സാഹചര്യം നേരത്തേയുണ്ടായിരുന്നു. ട്രിബ്യൂണല്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ വീണ്ടും ബോര്‍ഡിനെ സമീപിക്കാമെന്നും പുതിയ അംഗങ്ങള്‍ സിനിമകാണുമെന്നും മന്ത്രി വ്യക്തമാക്കി. ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗേമിങ് ആന്‍ഡ് കോമിക്സ് തുടങ്ങിയ മേഖലകളില്‍ പരിശീലനസ്ഥാപനങ്ങള്‍ തുടങ്ങും.
ബലാത്സംഗത്തിനുപകരം പ്രതീകദൃശ്യങ്ങള്‍ കാണിക്കണമെന്നും തെറിവാക്കുകള്‍ ഉപയോഗിക്കരുതെന്നും പറയുന്നത് അത് അനിവാര്യമായ സിനിമകള്‍ക്ക് ദോഷംചെയ്യുമെന്ന് ബി.ജെ.ഡി. അംഗം പ്രശാന്ത നന്ദ ചൂണ്ടിക്കാട്ടി. ഒ.ടി.ടി.യിലൂടെ എല്ലാതരം ഉള്ളടക്കങ്ങളും വീടുകളിലെത്തുന്ന കാലത്ത് യുഎ സര്‍ട്ടിഫിക്കറ്റുകളുടെ വിഭജനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എ.ഡി.എം.കെ. അംഗം തമ്പി ദുരൈയും സര്‍ട്ടിഫിക്കേഷനിലെ കാറ്റഗറികളെ എതിര്‍ത്തു.
The post സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ 3 വര്‍ഷം തടവ് first appeared on Press Link.
]]>The post ‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’ ; ചിത്രത്തിനെതിരെ പ്രതിഷേധം first appeared on Press Link.
]]>ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എങ്ങനെ അനുമതി നൽകിയെന്നു സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസർക്കാരിന്റെ ഇർഫർമേഷൻ ഓഫിസർ ഉദയ് മഹുക്കർ ചോദിച്ചു.
ഈ സംഭവം കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചിത്രത്തിന് ആർ–റേറ്റിങ്ങാണ് ലഭിച്ചതെങ്കിലും ഇന്ത്യയിൽ യു/എ സർട്ടിഫിക്കറ്റാണ് നൽകിയത്.
ചില ശാരീരിക രംഗങ്ങൾ ഒഴിവാക്കി സിനിമയുടെ ദൈർഘ്യം കുറച്ചതിന് ശേഷമാണ് ഇന്ത്യയിൽ പ്രദർശനാനുമതി നേടിയത്. സൈക്കോളജിയും കുറ്റാന്വേഷണവും ഒത്തൊരുമിക്കുന്ന തരത്തിലുള്ള കോർട്ട് റൂം ഡ്രാമയെന്ന സിനിമാഘടനയാണ് ക്രിസ്റ്റഫർ നോളൻ സിനിമയിൽ സ്വീകരിച്ചിട്ടുള്ളത്.
The post ‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’ ; ചിത്രത്തിനെതിരെ പ്രതിഷേധം first appeared on Press Link.
]]>