നേപ്പാൾ ദുരന്തത്തിൽ ശശി തരൂരിന്റെ ഞെട്ടിക്കുന്ന അനുഭവം; മിന്നൽ പ്രളയമുണ്ടായത് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെ

ന്യൂഡൽഹി: നേപ്പാളിലെ തകർത്ത മിന്നൽ പ്രളയത്തിൽ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മിന്നൽ പ്രളയമുണ്ടായ സമയത്ത് താൻ കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പറഞ്ഞു. കാഠ്മണ്ഡുവിൽ എത്തിച്ചേർന്ന ശേഷമാണ് പ്രകൃതിദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തി താൻ അറിയുന്നതെന്നും, മരണസംഖ്യ 360 കടന്നതായും രണ്ടായിരത്തിലധികം ആളുകളെ കാണാതായതായും കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ദുരന്തബാധിതരായ നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായങ്ങളെയും ശശി തരൂർ പൂർണ്ണമായും പിന്തുണച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ നേപ്പാളിന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നേപ്പാളിലെ ടിബറ്റൻ അതിർത്തിക്ക് സമീപം ബുധനാഴ്ച പുലർച്ചെയുണ്ടായ മിന്നൽ പ്രളയത്തിന് കാരണം മഞ്ഞുമല ഇടിഞ്ഞുവീണതാണെന്നാണ് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തൽ. പ്രളയത്തിൽ ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോവുകയും, ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരുകയും ചെയ്തിട്ടുണ്ട്. അതേസമയം, നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ അതിവേഗം പുരോഗമിപ്പിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കാഠ്മണ്ഡുവിലെയും ബെയ്ജിങ്ങിലെയും ഇന്ത്യൻ അംബാസഡർമാർ പങ്കെടുത്തിരുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി സംസ്ഥാന സർക്കാരുകളുമായും ടൂർ ഓപ്പറേറ്റർമാരുമായും വിദേശകാര്യ മന്ത്രാലയം നിരന്തരമായ ആശയവിനിമയം നടത്തിവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights